morning dreams / day 5
ഞാൻ എന്റെ കണ്ണുകൾ പതിയെ തുറക്കാൻ ശ്രമിച്ചു .
കുറച്ചു നേരം കൂടി ഞാൻ അങ്ങനെ തന്നെ കിടന്നു ,
എന്റെ തല, എനിക്ക് അനങ്ങാൻ കഴിയുന്നില്ല...
കണ്ണുകൾ തുറക്കാൻ ഞാൻ വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു...
പെട്ടന്ന് തീക്ഷണമായ സൂര്യര്മികൾ എന്റെ കണ്ണുകളിൽ പതിച്ചു.
ഞാൻ പതിയെ കിടന്നെടത്തുന്ന് എഴുന്നേറ്റ് നിന്നു നടക്കാൻ ശ്രമിച്ചതും കാലുകൾ കുഴഞ്ഞു വീഴുകയായിരുന്നു...
ശബ്ദം കേട്ടു അച്ഛൻ അവിടേക്ക് ഓടി വന്നു
" നീ എഴുനേറ്റു അല്ലേ "
അപ്പോഴാണ് ഇന്നലെ നടന്ന സംഭവങ്ങൾ എന്റെ മനസ്സിൽ വീണ്ടും തെളിഞ്ഞത് .
എന്റെ ഫോൺ. അന്ന...!
ഞാനെന്റെ പോക്കറ്റ് തപ്പി നോക്കി ...
" ശരിക്കും ഇന്നലെ രാത്രി എന്താണ് ഉണ്ടായത് , അന്നക്ക് എന്ത് പറ്റി , ഇന്നലെതൊട്ടു കാണാനില്ലല്ലോ "
" അത് അച്ഛാ ഇന്നലെ ഞാൻ അവിടെ ചെന്നപ്പോൾ ആരെയും കണ്ടില്ല.."
അവളുടെ വീട് ആകെ അലങ്കോലമായി കിടക്കുന്നതായി രുന്നു ഞാൻ കണ്ടത് .
പക്ഷെ അവള് എനിക്ക് അപ്പോൾ എന്തോ മെസ്സേജ് അയച്ചിരുന്നു അത് മാത്രമേ എനിക്ക് ഓർമയിൽ വരുന്നുള്ളൂ. അതിനു ശേഷം എന്തോ എന്റെ തലയിൽ
"അരോ അടിച്ചതയിട്ടാണ് തോന്നുന്നേ".
പിന്നെ ...
ആ മെസ്സേജ്.
അന്ന!
അവൾ എന്താവും അയച്ചിണ്ടാവുക...
അവൾക്ക് എന്തേലും പറ്റിയിട്ടുണ്ടകുമോ .!
" നീ ഇപ്പൊ എന്തായാലും നല്ല റെസ്റ്റ് എടുക്ക് നമുക്ക് അന്വേഷിക്കാം "
വീണ്ടും എന്റെ കണ്ണുകൾ പതിയെ അടയുവൻ തുടങ്ങി.
"അച്ഛാ.....!"
----------------------------------------------------------------------------------------------
പെട്ടന്ന് വീട്ടിലെ ഫോൺ റിംഗ് ചെയ്തു ,
"Hello,"
"നീ വേഗം മക്കാവോ യിലേക്ക് വാ ...
പോലീസ് സ്റ്റേഷനിൽ ഞാൻ ഉണ്ടാകും."
അതും പറഞ്ഞു കോൾ കട്ടായി .
അച്ഛൻ ആയിരുന്നു അത് , ഞാൻ പെട്ടന്ന് തന്നെ സ്റ്റേഷനിലേക്ക് പോയി .
"ഇത് ആൽബർട്ട് അന്നയുടെ ഡാഡി , ഇവിടുത്തെ ഓഫീസർ ആണ്, അന്ന് നിന്നെ ഇദ്ദേഹം ആണ് എന്റെ അടുത്ത് എത്തിച്ചത് ".
ഞാൻ ഒരിക്കലും പ്രതീക്ഷിചതല്ലയിരുന്നു ഈ കൂടി കാഴ്ച
അദ്ദേഹം അന്ന് നടന്നത് എന്നോട് പറയാൻ പറഞ്ഞു
ഞാൻ നടന്ന കാര്യങ്ങൾ അപ്പോ തന്നെ പറഞ്ഞു.
" ഇതാണോ നിന്റെ കാണാതെ പോയി എന്നു പറഞ്ഞ ഫോൺ ".
" അതേ ....."
"നിന്നെ കൊണ്ട് വരുമ്പോൾ കിട്ടിയതാണ് , വഴിയിൽ നിന്നും "
"അടി കിട്ടിയപ്പോൾ കൈയിൽ നിന്നും തെറിച്ചുപോയിരുന്നു ഇത് "
"ഞാൻ ഇത് നോക്കിക്കൊട്ടെ ..."
"അന്ന് അന്ന ഒരു മെസ്സേജ് അയച്ചിരുന്നു അത് നോക്കുമ്പോൾ ആണ് എനിക്ക് .."
ഞാൻ വേഗം തന്നെ ഫോൺ നോക്കി..
ആ മെസ്സേജ് ഓപ്പൺ ചെയ്തു.
അതൊരു പിക്ചർ മെസ്സേജ് ആയിരുന്നു !
--------------------------------------------------------------------------------------------
--------------------------------------------------------------------------------------------